Welcome to the official blog of Dr. Arun S. Prasad, Asst. Professor / Research Guide
Sunday, 8 September 2019
Friday, 31 May 2019
EMC Kerala sponsored Seminar, MEEC 2019
Please view directly at the following URL:, which is posted in the official Blog of TKMM College, Nangiarkulangara.
http://blogtkmmc.blogspot.com/2019/03/emc-sponsored-seminar-on-materials-for.html
Saturday, 8 December 2018
കോപ്പിയടിയിലെ ലഘു അർത്ഥ ശാസ്ത്രം
എത്ര മികച്ച സ്ഥാപനങ്ങളായാലും പരീക്ഷാ ജോലികൾ നിർവഹിക്കപ്പെട്ട് പോകാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യം മുതലെടുത്താണ് പലപ്പോഴും കോപ്പിയടി വ്യാപകമാകുന്നത് . അടുത്തടുത്ത് ഇരുന്ന് പകർത്തിയെഴുതുന്ന കുട്ടികളെ ഒന്ന് മാറ്റിയിരുത്താൻ പോലുമുള്ള സൗകര്യക്കുറവ് പലയിടത്തുമുണ്ട്. ധാർമ്മിക രോക്ഷം അടക്കി വച്ച് ഇൻവിജിലേഷൻ ഡ്യൂട്ടി കഴിച്ച് പോകാൻ പലപ്പോഴും അധ്യാപകർ സ്വയം നിർബന്ധിതരാകുന്നു.
എന്നിരുന്നാലും, പരിമിതമായ സാഹചര്യങ്ങളിലും കൃത്യനിർവഹണം ഏറെക്കുറെ ഫലപ്രദമായിത്തന്നെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ ( ഫാത്തിമ കോളജ് വിഷയം ഉൾപ്പെടെ ) ഒഴിവാക്കിയാൽ കാണാൻ സാധിക്കുന്നത്. അപ്പോൾ അത് അധ്യാപകർ ആർജ്ജിച്ച ചില സവിശേഷ വൈദഗ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണന്നാണ് മനസ്സിലാക്കുന്നത്.
എന്നിരുന്നാലും, പരിമിതമായ സാഹചര്യങ്ങളിലും കൃത്യനിർവഹണം ഏറെക്കുറെ ഫലപ്രദമായിത്തന്നെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ ( ഫാത്തിമ കോളജ് വിഷയം ഉൾപ്പെടെ ) ഒഴിവാക്കിയാൽ കാണാൻ സാധിക്കുന്നത്. അപ്പോൾ അത് അധ്യാപകർ ആർജ്ജിച്ച ചില സവിശേഷ വൈദഗ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണന്നാണ് മനസ്സിലാക്കുന്നത്.
പ്ലാജിയറിസം!!
അക്കാദമിക- ഗവേഷണ ലോകത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന പ്ലാജിയറിസം എന്ന ഭീകരൻ സമൂഹ മധ്യത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണല്ലോ, ഒരു കവിതയുടെ രചനാ മോഷണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്!
മാനവിക വിഷയങ്ങളിൽ നിന്നും മാറി ശാസ്ത്ര വിഷയങ്ങളിലക്ക് വരുമ്പോൾ, വരികളുടെ മോഷണത്തേക്കാൾ ഗൗരവമാണ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡേറ്റാ മോഷണം, ഡേറ്റാ മാനിപ്പുലേഷൻ, ഡേറ്റാ ഡ്യൂപ്ലിക്കേഷൻ എന്നിവ!
ആയതിനാൽ ലഭ്യമാക്കപ്പെടുന്ന ഡേറ്റായുടെ സത്യസന്ധത, ആധികാരികത എന്നിവ ഉറപ്പ് വരുത്തേണ്ടതും അവയുടെ വിശകലന ഘട്ടത്തിൽ കൃത്യമായും ജാഗ്രത പുലർത്തേണ്ടതും ഏറെ ഗൗരവത്തോടെ പ്രാധാന്യം കൽപ്പിക്കേണ്ട ഒരിടമാണ്. സെൽഫ് പ്ലാജിയറിസവും തുല്യ അളവിൽ കുറ്റകരം തന്നെ! അതായത്, ലേഖകൻ തന്റെ തന്നെ മുൻ പ്രസിദ്ധീകരണങ്ങളിലെ ഡേറ്റായോ വരികളോ മതിയായ കാരണങ്ങളോ അവലംബമോ അക്നോളജ്മെൻറുകളോ കൂടാതെ പുതിയ ലേഖനത്തിൽ ഉപയോഗിക്കപ്പെടുത്തിയാൽ അതും കുറ്റകരമാണന്ന് സാരം.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇതൊക്കെ വളരെ എളുപ്പത്തിൽ തെളിവ് സഹിതം കണ്ടുപിടിക്കാനുള്ള ഫലപ്രദമായ സോഫ്റ്റുവെയറുകൾ എല്ലാ ജേർണൽ റിവ്യു ടീമിന്റെ പക്കലും ഉണ്ട്!
ഇനി ഒരു വേള, റിവ്യൂ ടൈമിൽ കണ്ടെത്താതെ പോയാലും സന്തോഷിക്കേണ്ട, ഭാവിയിൽ വായനക്കാർ ആരെങ്കിലും പരാതിപ്പെടുന്ന സാഹചര്യത്തിൽ ജേർണൽ എഡിറ്റോറിയൽ ബോർഡ് തന്നെ ടി ലേഖനത്തിൻമേൽ പുന:പരിശോധന നടത്തുകയും തെറ്റ് കണ്ടെത്തപ്പെട്ടാൽ ഉറപ്പായും അതിൻമേൽ നടപടികൾ സ്വീകരിക്കപ്പെടാനും പ്രൊവിഷനുകൾ ഉണ്ട്. ലേഖകർ അതിന് വലിയ വില നൽകേണ്ടിയും വരും.
ഇനി ഒരു പക്ഷേ, തന്റെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൻമേൽ പുനഃ വായന നടത്തിയപ്പോൾ ലേഖകന് തന്നെ സാരമായ തെറ്റുകൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, (മനുഷ്യ സഹജമായ ചില പിശകുകൾ) , ഉടൻ ജേർണൽ എഡിറ്റോറിയൽ ബോർഡിന് തെറ്റുകൾ സൂചിപ്പിച്ച് കൊണ്ട് കത്ത് എഴുതുകയും വേണ്ട തിരുത്ത് സൂചിപ്പിച്ച്, വരുന്ന ലക്കങ്ങളിൽ erratum പ്രസിഡീകരിച്ച് വരാൻ വേണ്ട നടപടി ക്രമങ്ങൾ നടത്തേണ്ടത്, ലേഖക കന്റെ ധാർമ്മികതയുടെ പരിധിയിൽ വരുന്ന ഒന്നാണ്.
ഇനി ഒരു വേള, മനുഷ്യ സഹജമായ ആ പിഴവ് ഒരു erratum കൊണ്ട് തിരുത്താൻ പറ്റുന്നതല്ലാ എങ്കിൽ, കഴിവതും ആ ലേഖനം പിൻവലിക്കാനായി എഡിറ്റോറിയൽ ബോർഡിനോട് ആവശ്യപ്പെടുന്നതാണ് അഭികാമ്യം. തീർച്ചയായും, ആ ലേഖനത്തെ കുറ്റമറ്റ രീതിയിൽ പുന:നിർമ്മിച്ച് വീണ്ടും പ്രസിദ്ധീകരിക്കാനുള്ള (republish) അവസരം അവിടെ തുറന്ന് കിട്ടുകയാണ്.
മറ്റൊരാളുടെ സൃഷ്ടി സ്വന്തം സൃഷ്ടി എന്ന പേരിൽ അച്ചടിച്ച് വരാതിരിക്കാൻ വേണ്ട ധാർമ്മിക ജാഗ്രത പുലർത്തേണ്ടതും അതാത് ലേഖകർ തന്നെയാണ്! തെറ്റുകൾ കഴിവതും വരുത്താതിരിക്കാൻ ശ്രമിക്കാം! അല്ലങ്കിൽ വരാതിരിക്കട്ടെ! അതേ സമയം തെറ്റുകൾക്ക് പിന്നിലെ ഒരു വൈരുധ്യാധിഷ്ഠിത സ്വഭാവം എന്തെന്നാൽ, തെറ്റുകൾ മനുഷ്യ സഹജമാണ് എന്ന വസ്തുതയാണ്! അത്തരം തെറ്റുകൾ സ്വയം വിമർശനം നടത്തി സമൂഹത്തോട് ഏറ്റ് പറഞ്ഞ് സ്വയം തിരുത്തുന്നത് ഓരോ ഗവേഷകരുടേയും അല്ലങ്കിൽ അക്കാദമീഷ്യരുടേയും അല്ലങ്കിൽ ലേഖകരുടേയും ഒക്കെ നൈതികതയുടെ മതിപ്പ് വർദ്ധിപ്പിക്കുന്നതാണ്.
Asp
മാനവിക വിഷയങ്ങളിൽ നിന്നും മാറി ശാസ്ത്ര വിഷയങ്ങളിലക്ക് വരുമ്പോൾ, വരികളുടെ മോഷണത്തേക്കാൾ ഗൗരവമാണ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡേറ്റാ മോഷണം, ഡേറ്റാ മാനിപ്പുലേഷൻ, ഡേറ്റാ ഡ്യൂപ്ലിക്കേഷൻ എന്നിവ!
ആയതിനാൽ ലഭ്യമാക്കപ്പെടുന്ന ഡേറ്റായുടെ സത്യസന്ധത, ആധികാരികത എന്നിവ ഉറപ്പ് വരുത്തേണ്ടതും അവയുടെ വിശകലന ഘട്ടത്തിൽ കൃത്യമായും ജാഗ്രത പുലർത്തേണ്ടതും ഏറെ ഗൗരവത്തോടെ പ്രാധാന്യം കൽപ്പിക്കേണ്ട ഒരിടമാണ്. സെൽഫ് പ്ലാജിയറിസവും തുല്യ അളവിൽ കുറ്റകരം തന്നെ! അതായത്, ലേഖകൻ തന്റെ തന്നെ മുൻ പ്രസിദ്ധീകരണങ്ങളിലെ ഡേറ്റായോ വരികളോ മതിയായ കാരണങ്ങളോ അവലംബമോ അക്നോളജ്മെൻറുകളോ കൂടാതെ പുതിയ ലേഖനത്തിൽ ഉപയോഗിക്കപ്പെടുത്തിയാൽ അതും കുറ്റകരമാണന്ന് സാരം.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇതൊക്കെ വളരെ എളുപ്പത്തിൽ തെളിവ് സഹിതം കണ്ടുപിടിക്കാനുള്ള ഫലപ്രദമായ സോഫ്റ്റുവെയറുകൾ എല്ലാ ജേർണൽ റിവ്യു ടീമിന്റെ പക്കലും ഉണ്ട്!
ഇനി ഒരു വേള, റിവ്യൂ ടൈമിൽ കണ്ടെത്താതെ പോയാലും സന്തോഷിക്കേണ്ട, ഭാവിയിൽ വായനക്കാർ ആരെങ്കിലും പരാതിപ്പെടുന്ന സാഹചര്യത്തിൽ ജേർണൽ എഡിറ്റോറിയൽ ബോർഡ് തന്നെ ടി ലേഖനത്തിൻമേൽ പുന:പരിശോധന നടത്തുകയും തെറ്റ് കണ്ടെത്തപ്പെട്ടാൽ ഉറപ്പായും അതിൻമേൽ നടപടികൾ സ്വീകരിക്കപ്പെടാനും പ്രൊവിഷനുകൾ ഉണ്ട്. ലേഖകർ അതിന് വലിയ വില നൽകേണ്ടിയും വരും.
ഇനി ഒരു പക്ഷേ, തന്റെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൻമേൽ പുനഃ വായന നടത്തിയപ്പോൾ ലേഖകന് തന്നെ സാരമായ തെറ്റുകൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, (മനുഷ്യ സഹജമായ ചില പിശകുകൾ) , ഉടൻ ജേർണൽ എഡിറ്റോറിയൽ ബോർഡിന് തെറ്റുകൾ സൂചിപ്പിച്ച് കൊണ്ട് കത്ത് എഴുതുകയും വേണ്ട തിരുത്ത് സൂചിപ്പിച്ച്, വരുന്ന ലക്കങ്ങളിൽ erratum പ്രസിഡീകരിച്ച് വരാൻ വേണ്ട നടപടി ക്രമങ്ങൾ നടത്തേണ്ടത്, ലേഖക കന്റെ ധാർമ്മികതയുടെ പരിധിയിൽ വരുന്ന ഒന്നാണ്.
ഇനി ഒരു വേള, മനുഷ്യ സഹജമായ ആ പിഴവ് ഒരു erratum കൊണ്ട് തിരുത്താൻ പറ്റുന്നതല്ലാ എങ്കിൽ, കഴിവതും ആ ലേഖനം പിൻവലിക്കാനായി എഡിറ്റോറിയൽ ബോർഡിനോട് ആവശ്യപ്പെടുന്നതാണ് അഭികാമ്യം. തീർച്ചയായും, ആ ലേഖനത്തെ കുറ്റമറ്റ രീതിയിൽ പുന:നിർമ്മിച്ച് വീണ്ടും പ്രസിദ്ധീകരിക്കാനുള്ള (republish) അവസരം അവിടെ തുറന്ന് കിട്ടുകയാണ്.
മറ്റൊരാളുടെ സൃഷ്ടി സ്വന്തം സൃഷ്ടി എന്ന പേരിൽ അച്ചടിച്ച് വരാതിരിക്കാൻ വേണ്ട ധാർമ്മിക ജാഗ്രത പുലർത്തേണ്ടതും അതാത് ലേഖകർ തന്നെയാണ്! തെറ്റുകൾ കഴിവതും വരുത്താതിരിക്കാൻ ശ്രമിക്കാം! അല്ലങ്കിൽ വരാതിരിക്കട്ടെ! അതേ സമയം തെറ്റുകൾക്ക് പിന്നിലെ ഒരു വൈരുധ്യാധിഷ്ഠിത സ്വഭാവം എന്തെന്നാൽ, തെറ്റുകൾ മനുഷ്യ സഹജമാണ് എന്ന വസ്തുതയാണ്! അത്തരം തെറ്റുകൾ സ്വയം വിമർശനം നടത്തി സമൂഹത്തോട് ഏറ്റ് പറഞ്ഞ് സ്വയം തിരുത്തുന്നത് ഓരോ ഗവേഷകരുടേയും അല്ലങ്കിൽ അക്കാദമീഷ്യരുടേയും അല്ലങ്കിൽ ലേഖകരുടേയും ഒക്കെ നൈതികതയുടെ മതിപ്പ് വർദ്ധിപ്പിക്കുന്നതാണ്.
Asp
Saturday, 7 April 2018
Gasification സാങ്കേതിക വിദ്യ വഴി മാലിന്യ സംസ്കരണവും വൈദ്യുതോൽപ്പാദനവും
കാലഘട്ടത്തിനനുയോജ്യമായ_ പദ്ധതി👍
മുനിസിപ്പൽ ഖരമാലിന്യത്തെ #ഗ്യാസിഫിക്കേഷൻ സാങ്കേതികവിദ്യ വഴി വൈദ്യുദോർജ്ജമാക്കി മാറ്റാനുള്ള സംരംഭം കൊച്ചിയിൽ ആരംഭിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതി എല്ലാ അർത്ഥത്തിലും മാതൃകാപരം തന്നെ. പ്രാരംഭ ഘട്ടത്തിൽ പ്രതിദിനം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വയ്ക്കുന്നു. പുതിയ പദ്ധതിയോടെ കൊച്ചിയിലെ മാലിന്യ പ്രതിസന്ധിയ്‌ക്ക് ശാശ്വത പരിഹാരമാവുകയാണ്. കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യം മുഴുവൻ അടുത്ത വർഷം അവസാനം മുതൽ വൈദ്യുതിയാക്കി മാറ്റും. പ്രതിദിനം 300 ടൺ മാലിന്യം സംസ്കരിക്കാവുന്ന പദ്ധതിയ്‌ക്ക് പിന്നിൽ ജി.ജെ എക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. പദ്ധതിയ്‌ക്ക് ചെലവ് വരുന്ന 360 കോടി രൂപയും കമ്പനി മുടക്കും. പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം, മാലിന്യം എന്നിവ വ്യവസ്ഥകളോടെ കോർപ്പറേഷൻ ഏറ്റെടുത്ത് നൽകണം. ഉത്പ്പാപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി വിതരണത്തിനായി KSEB വഴി സർക്കാർ വാങ്ങും. ഇരുപത് വർഷത്തിനപ്പുറം പദ്ധതി പൂർണ്ണമായും സർക്കാരിന് കൈമാറും. സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പൊതു ഉടമസ്ഥതയിൽ ആരംഭിക്കുന്ന ഇത്തരം പദ്ധതികൾ സ്വാഗതാർഹമാണ്.
വൻതോതിലുള്ള ലാഭം മാത്രം ലക്ഷ്യം വയ്ക്കാതെ സേവന തൽപ്പരത കൂടി കണക്കിലെടുത്ത് വേണം വ്യവസായങ്ങൾ ആരംഭിക്കേണ്ടത് എന്ന് ഈ പദ്ധതി കാണിച്ച് തരുന്നു. വിദേശ രാജ്യങ്ങളിൽ മാത്രം നിലവിൽ ഉള്ള ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ത്തന്നെ ആദ്യത്തെ പദ്ധതിയാണ്. അതിന് സർക്കാർ മുന്നിട്ട് നിൽക്കുന്നത് അഭിനന്ദനാർഹമാണ്.
ഗ്യാസിഫിക്കേഷൻ സാങ്കേതിക വിദ്യയെ സംബന്ധിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ പോകുക .
http://www.climatetechwiki.org/technology/msw
മുനിസിപ്പൽ ഖരമാലിന്യത്തെ #ഗ്യാസിഫിക്കേഷൻ സാങ്കേതികവിദ്യ വഴി വൈദ്യുദോർജ്ജമാക്കി മാറ്റാനുള്ള സംരംഭം കൊച്ചിയിൽ ആരംഭിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതി എല്ലാ അർത്ഥത്തിലും മാതൃകാപരം തന്നെ. പ്രാരംഭ ഘട്ടത്തിൽ പ്രതിദിനം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വയ്ക്കുന്നു. പുതിയ പദ്ധതിയോടെ കൊച്ചിയിലെ മാലിന്യ പ്രതിസന്ധിയ്‌ക്ക് ശാശ്വത പരിഹാരമാവുകയാണ്. കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യം മുഴുവൻ അടുത്ത വർഷം അവസാനം മുതൽ വൈദ്യുതിയാക്കി മാറ്റും. പ്രതിദിനം 300 ടൺ മാലിന്യം സംസ്കരിക്കാവുന്ന പദ്ധതിയ്‌ക്ക് പിന്നിൽ ജി.ജെ എക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. പദ്ധതിയ്‌ക്ക് ചെലവ് വരുന്ന 360 കോടി രൂപയും കമ്പനി മുടക്കും. പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം, മാലിന്യം എന്നിവ വ്യവസ്ഥകളോടെ കോർപ്പറേഷൻ ഏറ്റെടുത്ത് നൽകണം. ഉത്പ്പാപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി വിതരണത്തിനായി KSEB വഴി സർക്കാർ വാങ്ങും. ഇരുപത് വർഷത്തിനപ്പുറം പദ്ധതി പൂർണ്ണമായും സർക്കാരിന് കൈമാറും. സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പൊതു ഉടമസ്ഥതയിൽ ആരംഭിക്കുന്ന ഇത്തരം പദ്ധതികൾ സ്വാഗതാർഹമാണ്.
വൻതോതിലുള്ള ലാഭം മാത്രം ലക്ഷ്യം വയ്ക്കാതെ സേവന തൽപ്പരത കൂടി കണക്കിലെടുത്ത് വേണം വ്യവസായങ്ങൾ ആരംഭിക്കേണ്ടത് എന്ന് ഈ പദ്ധതി കാണിച്ച് തരുന്നു. വിദേശ രാജ്യങ്ങളിൽ മാത്രം നിലവിൽ ഉള്ള ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ത്തന്നെ ആദ്യത്തെ പദ്ധതിയാണ്. അതിന് സർക്കാർ മുന്നിട്ട് നിൽക്കുന്നത് അഭിനന്ദനാർഹമാണ്.
ഗ്യാസിഫിക്കേഷൻ സാങ്കേതിക വിദ്യയെ സംബന്ധിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ പോകുക .
http://www.climatetechwiki.org/technology/msw
Subscribe to:
Posts (Atom)

